
Truecopy THINK - Malayalam Podcasts
Truecopy THINK is a daily updated digital platform for quality, in-depth journalism. It hosts multimedia content including long reads, podcasts, analyses, interviews, talks, and documentaries on subjects ranging from politics and culture to science and literature. The podcast is in Malayalam, catering to the Malayali diaspora.
Episodes
ഷിഗെല്ലയെക്കുറിച്ച് അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് ഷിഗല്ല വീണ്ടും വ്യാപിക്കുകയാണ്. വയനാട്ടിലും കൊല്ലത്തുമാണ് ഇതിനോടകം നിലവിൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷിഗല്ലെയുമായി ബന്ധപ്പെട്ട് പലതരം ആശങ്കകൾ ജനങ്ങൾക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയയെക്കുറിച്ചും അത് പകരാനുള്ള സാഹചര്യങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും വിശദീകരിക്കുന്നു ഡോ:നവ്യ തൈക്കാട്ടിൽ
സ്പെയിൻ ലോകകപ്പ് നേടാതിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?
അമ്മാതിരി ടീമാണ് ഇത്തവണത്തെ ലോകകപ്പിനെത്തുന്നത്, complete team. ഫുട്ബോളിലെ സൂര്യവംശിയായ ലാമീൻ യമാലിൻ്റെ തകർപ്പൻ പ്രകടനത്തിന് കാത്തിരിക്കുന്ന കാണികൾ. ഇത്തവണത്തെ ചാമ്പ്യൻമാർ സ്പെയിൻ ആയിരിക്കുമോ? എല്ലാ കാലത്തും കളിക്കു മുമ്പേ കിട്ടാറുള്ള കറുത്ത കുതിരപ്പട്ടം ബെൽജിയത്തിന് ഇത്തവണ കിട്ടാത്തത് എന്തുകൊണ്ട്? എന്താണ് പാരഗ്വെയുടെയും ഉറുഗ്വായുടെയും തുർക്കിയുടെയും ഈജിപ്തിൻ്റെയും ഇറാൻ്റെയും സൗദിയുടെയും സാധ്യതകൾ?
സ്കൂളിൽ പോകാൻ പേടിക്കുന്ന അധ്യാപകർ
ഇന്ന് ഒട്ടുമിക്ക അധ്യാപകരും ബൗദ്ധികമായ ആവേശത്തോടെയോ ആത്മവിശ്വാസത്തോടെയോ അല്ല ക്ലാസ് മുറികളിലേക്ക് നടക്കുന്നത്; നിതാന്ത ജാഗ്രതയോടും, പ്രതിരോധമനോഭാവത്തോടും, ഭയത്തോടും കൂടിയാണ്. ഈ ഭയം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് സംഭവിച്ച ആഴത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പരിവർത്തനങ്ങളുടെ അനന്തരഫലമാണ്- താജ് മൻസൂർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
PELOTA MÁGICA: CR7ന്റെ ലാസ്റ്റ് കപ്പ് പോർച്ചുഗലിന്റെ സൂപ്പർ ടീം
പെലോത്ത മാജിക്കയിൽ ഈ എപ്പിസോഡിൽ ജർമ്മനിയുടെയും കാനഡയുടെയും പോർച്ചുഗലിൻ്റെയും സാധ്യതകൾ വിശകലനം ചെയ്യുന്നു. ഈ ലോകകപ്പിൽ കപ്പടിക്കാനുള്ള സാധ്യത ഏറെ കൽപിക്കപ്പെടുന്ന ടീമാണ് പോർച്ചുഗൽ ടീം. ഒരു പക്ഷേ, ഇന്നത്തെ റൊണാൾഡോയേക്കാൾ മികച്ച കളിക്കാർ ഉള്ള സമ്പൂർണ ടീമാണ് പോർച്ചുഗലിൻ്റെത്. ജർമനിയാവട്ടെ പതിവുപോലെ വമ്പൻ ടീമുമായിത്തന്നെയാണ് ഇത്തവണയും എത്തുന്നത്. കൂടെ, ലോകകപ്പ് മത്സരങ്ങളിലെ എക്കാലത്തെയും മികച്ച മത്സരങ്
ധർമ്മേന്ദ്ര പ്രധാൻ എന്തിന് പാറ്റകളെ പേടിക്കണം?
പരമ്പരാഗത രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും പരിഗണിക്കാത്ത പുതിയ തലമുറയുടെ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഇടപെടൽ, പുതിയ കാലത്ത് അനിവാര്യമായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. രാഹുൽ പി. സി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
ഇലേ മഴയ്ക്കൊരു കുറവുമില്ലല്ലോടീ. ഇടീം മിന്നലും വരുന്നെന്ന് തോന്നുന്നു.
ഇലേ മഴ പിന്നേം കൂടുവാണല്ലോ? നമ്മളെ ആരേലും കാണോ ഇവ്ടെന്ന്? ""നീയൊന്ന് മിണ്ടാതിരിക്ക് അന്നമ്മോ, ഈ മഴത്ത് ആരും വരില്ല. പ്രത്യേകിച്ചും ഈ പൊന്തേലേക്ക്'' ""ഇലേ എനിക്ക് ഇപ്പോൾ പാപ്പനേം ചേട്ടനേം കാണാൻ തോന്നുവാ..'' ""എന്നാത്തിനാടീ? ചേട്ടൻ മരിച്ച് പോയതല്ലേ, തീവണ്ടി ഒന്ന് വേഗം വന്നാൽ മതിയായിരുന്നു. ഇതിപ്പോൾ തന്നെ ഒരു മണിക്കൂർ ലേറ്റായി''
FIFA WORLD CUP 2026, PELOTA MÁGICA
കളി തുടങ്ങുകയാണ്. 48 ടീമുകൾ. 104 മത്സരങ്ങൾ. മലപ്പുറം തൊട്ട് മാഡ്രിഡ് വരെ, ആരാധകരുടെഎണ്ണാൻ പറ്റാത്ത പ്രവചനങ്ങൾ. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ കളി തീരും വരെ ട്രൂകോപ്പിയിലുണ്ട്.പെലോത്ത മാജിക്ക! PELOTA MÁGICA - ഒരു ബോളു കൊണ്ട് ഒരു ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ മാജിക്കിനെക്കുറിച്ച് ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ തീരും വരെ ദിലീപ്, കമൽറാം സജീവുമായി സംസാരിച്ചുകൊണ്ടേയിരിക്കു
‘വെറും ഗിമ്മിക്ക് ആയിരുന്നെങ്കിൽ രക്തരക്ഷസ് കാണാൻ ഇത്രയും ജനം വരുമോ?’
കലാനിലയം നാടകങ്ങൾ വെറും ഗിമ്മിക്ക് ആണെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ്, ‘രക്തരക്ഷസ്’ നാടകം കാണാൻ ഒഴുകിയെത്തുന്ന ജനം എന്ന് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. മലയാള നാടകവേദിയെ കുറിച്ചുപറയുമ്പോൾ കലാനിലയം കൃഷ്ണൻനായരെയോ കലാനിലയം അമ്മിണിക്കുട്ടി അമ്മയെയോ വിസ്മരിക്കാനാകില്ല. കലാനിലയത്തിന്റെ നിലനിൽപ്പിനായി അച്ഛനും അമ്മയും നടത്തിയ പോരാട്ടങ്ങൾ, അമ്മയുടെ അഭിനയജീവിതം, കലാനിലയം നാടകങ്ങ
ഹൃദയത്തിലിരുന്നു പാടുന്നു, ഇപ്പോഴും എസ്.പി.ബി
വിവിധ ഭാഷകളിലായി 40000-ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്ക് നടത്തിയ ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ. ഇന്ന് എസ്.പി.ബിയുടെ ജൻമദിനം...
കഴുകൻകണ്ണുകൾ കണ്ട ലോകം
അജയന് പി.എ. | മുനീര് പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻപരമ്പരയുടെ അവസാന ഭാഗം. പരുന്തുകളും കഴുകൻമാരും തമ്മിലെ വ്യത്യാസങ്ങൾ, കഴുകൻ്റെ കാഴ്ച, കഴുകൻ മനുഷ്യരെ മനസ്സിലാക്കുന്ന രീതി, മനുഷ്യർ കഴുകൻമാരേയും മറ്റു ജീവികളെയും മനസ്സിലാക്കുന്നതിലെ പ്രശ്നങ്ങൾ തുടങ്ങി ജീവലോകത്തിൻ്റെ വൈവിധ്യത്തേയും നിലനിൽപ്പിൻ്റെ ജൈവരാഷ്ട്രീയവും സംസാരിക്കുന്നു.
സച്ചിനേക്കാൾ കേമനാകുമോ സൂര്യവംശി?
ലോകക്രിക്കറ്റിലെ പുതിയ വൈഭവമാണ് സൂര്യവംശിയെന്ന പതിനഞ്ചുകാരൻ. ഇന്ത്യക്കാരുടെ ക്രിക്കറ്റ് അഭിമാനത്തെ തന്നെ ഉജ്വലമായി പുനർനിർമിച്ച സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം, ഇതിഹാസമായി ജനിക്കുകയാണോ സൂര്യവംശി? എന്തൊക്കെ പറഞ്ഞാലും സച്ചിനോളമെത്തില്ല എന്ന വിലയിരുത്തലിൽ സത്യമുണ്ടോ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ വിദ്യാർത്ഥിയ്ക്ക് പുറത്തിറങ്ങാൻ കഴിയുന്ന ഒരു അധ്യയന വർഷത്തെക്കുറിച്ച്…
അക്കാദമിക വർഷം എന്നത് വിദ്യാലയ പ്രവർത്തനങ്ങളുടെ ഔദ്യോഗിക കാലയളവ് മാത്രമാണ്. പഠനത്തിന്റേതല്ല. പഠനം ആഘോഷപൂർവ്വം ആരംഭിക്കുകയും അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും മുന്നേറുകയും ഒടുവിൽ അവസാനിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഓരോ അക്കാദമിക വർഷത്തിൻ്റെയും പ്രത്യേകത. നന്ദിത നന്ദകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
കമല സുരയ്യ; പരിചിത പ്രണയങ്ങളിലെ അപരിചിത സ്വാതന്ത്ര്യം
മാധവിക്കുട്ടിയുടെ കൃതികൾ അവരുടെ പ്രണയാന്വേഷണത്തിന്റെ ഭാഗമായിരുന്നു. ജീവിതവും അതു തന്നെയായിരുന്നു. കമല സുരയ്യ വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വർഷം തികയുന്നു.
കഴുകൻമാർക്ക് എന്ത് സംഭവിച്ചു?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഴുകൻമാരുടെ അതിവേഗമുള്ള വംശനാശത്തിന് കാരണമായതെന്ത് എന്ന് വിശദീകരിക്കുകയാണ് കഴുകൻമാരുടെ കഥയുടെ രണ്ടാം ഭാഗത്തിൽ. ഒരു ജീവിവർഗ്ഗത്തിൻ്റെ വംശനാശം മനുഷ്യരുൾപ്പെടെയുള്ള ജീവലോകത്തിൻ്റെ ദൈനംദിന ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത് എങ്ങനെയെന്ന് വിശകലനം ചെയുന്നു. അജയന് പി.എ. | മുനീര് പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻ
പട്ടാളജീവിതത്തിൽ നിന്ന് കുട്ടിക്കഥകളുമുണ്ടാകും
‘‘പട്ടാളത്തിൽ ഞാൻ അനുഭവിച്ച അസ്വാതന്ത്ര്യവും വീർപ്പുമുട്ടലും എല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവാം’’- കുട്ടിക്കഥയെഴുത്തിന്റെ അപൂർവമായ ഒരു പ്രേരണാലോകത്തെക്കുറിച്ച് , നാടകപ്രവർത്തകനും റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒലിവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ്’ എന്ന കുട്ടിക്കഥാസമാഹാരത്തിന്റെ രചയിതാവുമായ രാധാകൃഷ്ണൻ പേരാമ്പ്ര എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
ആരാണ് കഴുകൻ?
കഴുകൻ എന്ന പക്ഷിയുടെ ജീവിതം പൊതു മനുഷ്യർക്ക് മനസ്സിലാവുന്നതിനും എത്രയോ ഉയരവും വ്യാപ്തിയുമുള്ളതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളം വലിയ തോതിൽ വംശനാശത്തിന് വിധേയരായ കഴുകൻമാരുടെ സമഗ്രമായ ചരിത്രവും വർത്തമാനവും പറയുന്ന ഈ സംഭാഷണം ജൈവലോകത്ത് ഓരോ ജീവജാലവും എത്രമാത്രം പ്രധാനമാണ് എന്ന് വ്യക്തമാക്കുന്നു. കേരളത്തിൽ വയനാട്ടിൽ മാത്രമാണ് കഴുകൻമാരുളളത്. ദീർഘ സംഭാഷണത്തിൻ്റെ ആദ്യ ഭാഗത്ത് കഴുകൻമാരുടെ പരിണാമ ചരിത്രം, പ
ഇന്ദിരയ്ക്കു മാത്രമായിരുന്നില്ല, നെഹ്റു അയച്ച ആ കത്തുകൾ…
1928 ജൂൺ 25 നാണ് നെഹ്റു ഇന്ദിരയ്ക്ക്, തന്നെ കത്തുകളുടെ പരമ്പരയിലെ ആദ്യ കത്ത് എഴുതുന്നത്. പിന്നീട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അച്ചടിക്കുകയും വായിക്കപ്പെടുകയും, പരിഭാഷപ്പെടുത്തുകയും ചെയ്ത കൃതികളിലൊന്നായി, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ. നെഹ്റു ഈ കത്തുകൾ എഴുതിയതിനുപുറകിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു- ഡോ. നിസാർ കിഴക്കയിൽ എഴുതുന്നു.ഇന്ന് ജവഹർലാൽ നെഹ്രുവിന്റെ ചരമ ദിനം.
ലോകകപ്പ് 2026: ന്യൂയോർക്കിൽ ആരുയർത്തും ലോകകിരീടം?
ഫുട്ബോൾ അനിശ്ചിതത്വങ്ങളുടെ കളിക്കളമാണ്. അതിനാൽ മത്സരം ആര് ജയിക്കുമെന്നോ ലോകകിരീടം ആര് നേടുമെന്നോ ഒക്കെ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. പ്രതിഭാശാലികളായ കളിക്കാരും അവരെ നയിക്കുന്ന പരിശീലകരും അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന കളിക്കാരും ടീമുകളുമെല്ലാം ലോകകപ്പ് വേദിയിൽ തങ്ങളുടെ മാറ്റുരയ്ക്കും. ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫുട്ബോൾ ലോകകപ്പിനാണ് ഇത്തവണ ലോകം സാക്ഷ്യം വഹിക്കാൻ പോവുന്നത്. ന്യ
അപാരമായ സ്വാതന്ത്ര്യത്തോടെ ആനന്ദകരമായ കളികൾ
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരു കാടരികുകഥ’ എന്ന കുട്ടികളുടെ നോവലിലേക്ക് എത്തിച്ചേർന്ന സർഗാത്മക അനുഭവം എഴുതുകയാണ് ജെ. ദേവിക. ഭാഷാതലത്തിൽ വാക്കുകളെയും സങ്കല്പനങ്ങളെയും രൂപപ്പെടുത്താൻ- അവയെ ഉണ്ടാക്കുകയും അഴിക്കുകയും കൂട്ടിക്കെട്ടുകയും ചെയ്യുന്നതിൻെറ ആനന്ദകരമായ കളിയിലേർപ്പെടാൻ- ഈ വ്യവഹാരം തരുന്ന സ്വാതന്ത്ര്യം അതുല്യമാണെന്ന് അവർ പറയുന്നു.
അയർലണ്ടിൽ ഒരു മലയാളി ഡോക്ടർ
സാഹിത്യത്തിൻ്റെയും വിപ്ലവത്തിൻ്റെയും രസകരമായ അനുഷ്ഠാനങ്ങളുടെയും നാടായ അയർലണ്ടിൽ ചികിത്സാരംഗത്ത് എത്തിച്ചേർന്ന ഒരു തൃശൂർക്കാരൻ ഡോക്ടറുടെ കഥയാണിത്. സാമുവൽ ബെക്കെറ്റും ബെർനാർഡ് ഷായും കടന്ന് ഐറിഷ് വിമോചന ഗാഥയിലൂടെ കഥ പറഞ്ഞ് അയർലണ്ടിലെ ഡോക്ടർമാരെക്കുറിച്ചും ചികിത്സയെക്കുറിച്ചും പറയുന്ന രണ്ടാം ഭാഗം.
എൻട്രൻസ് പരീക്ഷ എന്ന വിശുദ്ധ പശുവും ചില വെള്ളാനകളും | ഡോ. ജോസഫ് കെ. ജോബ്
എൻട്രൻസ് പരീക്ഷകൾ പലപ്പോഴും സങ്കൽപ്പങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയേക്കാൾ മനഃപാഠമാക്കുന്നതിനും വസ്തുതകളുടെ പുനർനിർമ്മാണത്തിനും ആവശ്യത്തിലേറെ പ്രാധാന്യം നൽകുന്നവയാണ്. ഇത് വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്താ കഴിവുകൾ വികസിപ്പിക്കുന്നതിനോ ബദൽ പരിഹാരങ്ങളും സർഗ്ഗാത്മകതയും കണ്ടെത്തുന്നതിനോ സഹായകമാകുന്നില്ല
ധോണിയും മറഡോണയും തമ്മിലെന്ത്?
ചെപ്പോക്കിൽ കഴിഞ്ഞ ദിവസം കാണികളോട് കൈ ഉയർത്തി വീശി ഒരു വിട പറയലിൻ്റെ സൂചന നൽകുകയായിരുന്നോ എം.എസ് ധോണി? ഫോം മങ്ങിയ ശേഷം പിന്നെയും കളിച്ച്, പണ്ടെന്തൊരു കളിക്കാരനായിരുന്നു എന്ന് മറഡോണ വിലയിരുത്തപ്പെട്ടത് പോലെ എന്തായാലും ധോണിയുടെ കാര്യത്തിൽ സംഭവിച്ചില്ലെന്ന ആശ്വാസത്തിലാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ. ദിലീപുമായി കമൽറാം സജീവ് സംസാരിക്കുന്നു.
അത്രമേൽ പ്രണയം നിറഞ്ഞ പാട്ടുകൾ, പാട്ടുകാരൻ...
25 വർഷമായി പിന്നണിഗാനരംഗത്ത് പ്രവർത്തിക്കുന്ന ഗായകനും സംഗീതസംവിധായകനുമായ കെ.കെ. നിഷാദ്, താൻ സ്വയം വെട്ടിയുണ്ടാക്കിയ സംഗീതയാത്രയെക്കുറിച്ച് സംസാരിക്കുന്നു. ‘ഗന്ധർവസംഗീതം’ എന്ന റിയാലിറ്റി ഷോയിൽനിന്നു തുടങ്ങിയ ആ യാത്രക്കിടയിൽ മലയാളികൾ നെഞ്ചേറ്റിയ പ്രണയഗാനങ്ങളെക്കുറിച്ചും ഹിറ്റുകളെക്കുറിച്ചും അദ്ദേഹം സനിത മനോഹറുമായി സംസാരിക്കുന്നു. ഗായിക കെ.എസ്. ചിത്രയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും പി. ജയചന്ദ്രനെപ്പ
Mbappe Out ആരാധകർ ഇങ്ങനെ അലറാൻ എന്തു പറ്റി?
കിലിയൻ എംബാപ്പെ ഔട്ട് എന്ന ആരാധകർ തന്നെയിറക്കിയ പെറ്റീഷന് കോടിക്കണക്കിന് ആരാധകരാണ് പിന്തുണ പ്രഖ്യാപിച്ചത്. റിയൽ മാഡ്രിലാവട്ടെ പ്രശ്നത്തോടു പ്രശ്നം. എന്താണ് എംബാപ്പെയുടെ റിയൽ പ്രതിസന്ധി ?പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
വിരാട് കോലി Unlimited
വൈറ്റ്ബാൾ ക്രിക്കറ്റിൽ ഉജ്വല ഫോമിലാണ് വിരാട് കോലി. 2027 ലെ ലോകകപ്പ് വരെ നീളുന്ന ഒരു പ്ലാൻ അച്ചടക്കത്തോടെ നടപ്പാക്കുന്ന ഈ ബാറ്റർക്ക് പക്ഷേ, നിരവധി അതൃപ്തികളുമുണ്ട്. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
വേണ്ടത് രണ്ടാം ഭൂപരിഷ്കരണം, ആചാരവിരുദ്ധ കേരളം
വരുന്ന അഞ്ചു വർഷം കേരളത്തിന്റെ ഭരണം കയ്യാളുന്ന സർക്കാരിന് അഭിസംബോധന ചെയ്യേണ്ട ഗുരുതരമായ ചില വിഷയങ്ങളെക്കുറിച്ച് എഴുതുകയാണ് രാധാകൃഷ്ണൻ എം.ജി.
കോവിഡ് കാലത്ത് കേരളത്തിന് ഓക്സിജൻ ലഭിച്ചതെങ്ങനെ?
കോവിഡ് കാലത്ത് കേരളത്തിൽ രോഗികൾക്കുവേണ്ട ഓക്സിജന്റെ വിതരണം തൃപ്തികരമായി നടത്തിയ അനുഭവം പറയുന്നു, ഓക്സിജൻ വിതരണത്തിനുള്ള നോഡൽ ഓഫീസറും PESO ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും ആയിരുന്ന ഡോ. ആർ വേണുഗോപാൽ. മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.
ഹൃദയം കമ്പോസ് ചെയ്യുന്ന താളങ്ങൾ, താളപ്പിഴകൾ
ഹാർട്ട് അറ്റാക്ക്, കുട്ടികളിൽ കാണുന്ന ഹാർട്ട് അറ്റാക്ക്, ബ്ലോക്ക്, വാൽവിന്റെ തകരാറുകൾ, പ്രഷർ- ഷുഗർ- കൊളസ്ട്രോൾ പരിശോധന തുടങ്ങി കാർഡിയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഡോ. കെ.പി. ബാലകൃഷ്ണനുമായുള്ള രാജേഷ് ആത്രശ്ശേരിയുടെ അഭിമുഖത്തിന്റെ മൂന്നാം ഭാഗം. പെരിന്തൽമണ്ണ BKCC Heart Hospital-ലുമായി ബന്ധപ്പെട്ട Entrepreneurship അനുഭവങ്ങളും പങ്കിടുന്നു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every B
ലൈംഗികാതിക്രമങ്ങളിൽ നിയമം എന്തു ചെയ്യുന്നു?
ലൈംഗികാതിക്രമങ്ങൾക്കെതിരെ കേരളത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ, ആക്രമിക്കപ്പെടുന്നവരോട് നീതി കാണിക്കുന്നുണ്ടോ? അതോ, അവ അക്രമികളെ സംരക്ഷിക്കുന്നവയും അവരോട് അനുഭാവം പുലർത്തുന്നവയുമാണോ? Zero Tolerance to Sexual Violence (ZeTo) എന്ന കാമ്പയിൻ ഉന്നയിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. എ.കെ. ജയശ്രീയുമായി ഡോ. ആശ ആച്ചി ജോസഫ് സംസാരിക്കുന്നു.
അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ചോര കുടിച്ച് മതിയാകാത്ത രക്തരക്ഷസ്സ്
1974- ൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങിയ ‘രക്തരക്ഷസ്സ്’ എന്ന ഭീകരനാടകം പുതിയ തലമുറയുടെ നിറഞ്ഞ സദസ്സിൽ 2026- ലും പ്രദർശനം തുടരുകയാണ്. കാഴ്ചയുടെ ഭാവുകത്വത്തിൽ വൻ അട്ടിമറികൾ നടന്ന, സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടമുണ്ടായ ഈ പുതിയ കാലത്തും ഇങ്ങനെയൊരു നാടകം എന്തുകൊണ്ട് കാഴ്ചക്കാരെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു? ഏരീസ് കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ എന്ന നാടകത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ അനുഭവം സനിത മനോഹറു
അതി നിർണായക പരീക്ഷകളുടെ അനീതികൾ
സാമ്പത്തിക പ്രാപ്തിയുള്ള വിഭാഗങ്ങളെ കൃത്യമായി പുനർനിർമിക്കുന്നതിനുള്ള ഉപകരണമായി പ്രവേശനപരീക്ഷകൾ മാറുന്നത് നാം കാണാതെ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ, രക്ഷാകർത്താക്കളുടെ സാമ്പത്തികസ്ഥിതി സ്കൂൾ പരിചരണങ്ങളിലൂടെയും കോച്ചിംഗ് ക്ലാസുകളിലൂടെയും നിർമിച്ചെടുക്കുന്ന കുറുക്കു വഴികൾക്ക് പുറത്തുകടക്കാനുതകുന്ന പരിഷ്കരണമാണ് പ്രവേശന പരീക്ഷകളിൽ ആദ്യമായി വേണ്ടത്- അമൃത് ജി. കുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്ക
മനുഷ്യൻ വെറും ബാർ കോഡായി മാറാതിരിക്കാൻ… | എതിരൻ കതിരവൻ
‘ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു’ കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത്’’
പിണറായിമാർ ഉണ്ടാകുന്നത്
17 വർഷം സംസ്ഥാന സെക്രട്ടറി, തുടർന്ന് മുഖ്യമന്ത്രിയായി 10 വർഷം- പിണറായി വിജയൻ അമിതാധികാരിയും അഹങ്കാരിയുമായി വളരുമ്പോൾ അതിന് കയ്യടിച്ചുകൊടുക്കുകയോ നിശ്ശബ്ദരാവുകയോ ചെയ്ത CPM- ന്റെ വലിയ രാഷ്ട്രീയ പാരമ്പര്യവും സമരപാരമ്പര്യവും ഒക്കെയുള്ള എണ്ണമറ്റ നേതാക്കൾ എങ്ങനെ നിരപരാധികളാകും?- രാധാകൃഷ്ണൻ എം.ജി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
അമ്മപ്പണി അധ്വാനമാണ്, അതിന്റെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്
കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്ന് പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. മാതൃത്വം, കുട്ടികളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് സമൂഹം മുന്നോട്ടുവെക്കുന്ന പൊതുബോധനിർമ്മിതികളെ ചോദ്യം ചെയ്യുകയാണ് ഡോ. നിയതി ആർ. കൃഷ്ണ.
ചികിത്സയിൽ ഡോക്ടർക്ക് തെറ്റു പറ്റാനുള്ള സാധ്യത എത്രത്തോളമാണ്?
ശരിയായ രീതിയിൽ മോഡേൺ മെഡിസിൻ പിന്തുടരുകയാണെങ്കിൽ ഒരുു ഡോക്ടർക്ക് തെറ്റു പറ്റാനുള്ള സാധ്യതയില്ലെന്ന് ഹൃദ്രോഗ വിദഗ്ധനായ ഡോ. കെ.പി. ബാലകൃഷ്ണൻ. കാരണം, മോഡേൺ മെഡിസിനിൽ എല്ലാം ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഈ സംവിധാനം പീയർ റിവ്യൂവിന് വിധേയമാണ്. പിയർ മോണിറ്ററിങ് ഇല്ലാതെ ഒരു ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യാനാകില്ല. അല്ലാത്തവ സിസ്റ്റത്തിലെ പുഴുക്കുത്തുകൾ മാത്രമാണ്. ഡോ. കെ.പി. ബാലകൃഷ്ണനുമാ
CHAMPIONS LEAGUE FINAL: ധൈര്യപൂർവം ദിലീപ്, ചാമ്പ്യൻസ് PSG തന്നെ
വമ്പൻ പ്രവചനമായിരുന്നു അത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഒന്നാം ലെഗ് മത്സരത്തിനു മുമ്പുതന്നെ പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ ട്രൂ കോപ്പിയിൽ പറഞ്ഞു. ‘ഫൈനലിൽ PSG യും ആഴ്സനലുമെത്തും. ഇപ്പോൾ ദിലീപ് പറയുന്നു, ചാമ്പ്യന്മാർ PSG ആയിരിക്കും. (പക്ഷേ...) കമൽറാം സജീവ് ദിലീപുമായി സംസാരിക്കുന്നു.
പി.ആർ പണിയെടുത്ത് പറ്റിക്കുകയായിരുന്നു പാർട്ടിയെ മാധ്യമങ്ങൾ
ഇത്തവണ ഇലക്ഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില മാധ്യമങ്ങൾ, പ്രത്യേകിച്ച്, ചില ദൃശ്യമാധ്യമങ്ങൾ, സി.പി.എമ്മിനുവേണ്ടി കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പ്ലാന്റ് ചെയ്യുന്ന പി.ആർ പണി ഏറ്റെടുത്തു. ഈ കണ്ടന്റ് എന്ത് റിസൾട്ടാണ്, തെരഞ്ഞെടുപ്പിലുണ്ടാക്കിയതെന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ഒപ്പം, മാധ്യമധാർമികതയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങളും അതുയർത്തുന്നു.Editors Assembly Part 2:ദാമോദർ പ്രസാദ്, പ്രമോദ്
ജനങ്ങളല്ലാതെ മറ്റാരുണ്ട് തിരുത്തിക്കാൻ
യു.ഡി.എഫിന് ചരിത്രവിജയവും എൽ.ഡി.എഫിന് ചരിത്രത്തോൽവിയും സമ്മാനിച്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിയൊഴുക്കുകൾ ചർച്ച ചെയ്യുന്നു. പത്തു വർഷത്തെ തുടർഭരണത്തിൽനിന്ന് ഇറങ്ങേണ്ടിവന്ന സി.പി.എമ്മിന് ഈ തോൽവി എന്തെങ്കിലും തിരിച്ചറിവുകൾ നൽകുമോ? കേരളത്തിലെ സെക്യുലർ വോട്ടർ സമൂഹം നൽകിയ അധികാരം യു.ഡി.എഫ് വിവേകത്തോടെ വിനിയോഗിക്കുമോ?Editors Assembly: ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി.
ഒരപകടം പോലുമില്ലാതെ മരട് ഫ്ലാറ്റ് പൊളിച്ചത് ഇങ്ങനെ
തീരദേശ പരിപാലന നിയമം ലംഘിച്ചതിൻ്റെ പേരിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം 2020 ജനുവരിയിലാണ് കൊച്ചി മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. ഈ ദൗത്യസംഘത്തിൽ അംഗമായിരുന്നു പെസോ ഉദ്യോഗസ്ഥനായ ഡോ. ആർ. വേണുഗോപാൽ. തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഭിമുഖത്തിൻ്റെ നാലാം ഭാഗത്തിൽ.
തൃശൂർ പൂരം വെടിക്കെട്ട് മാറ്റിപ്പിടിക്കാൻ പണ്ട് ശ്രമിച്ചു, പക്ഷേ...
ഇന്ത്യയിൽ തന്നെ കേരളത്തിൽ മാത്രമാണ് ഇപ്പോൾ കാണുന്ന തരത്തിലുള്ള വെടിക്കെട്ടുള്ളത്. അപകടം കുറഞ്ഞ തരത്തിലുള്ള വെടിക്കെട്ടിലേക്ക് മാറാനുള്ള നിർദ്ദേശം പോലും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് പറയുകയാണ് PESO മുൻ ജോയന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ മനില സി. മോഹനുമായി നടത്തുന്ന ദീർഘഭിമുഖത്തിന്റെ മൂന്നാം ഭാഗം.
മത്സരക്കമ്പം ഒരു നാടിനെ ദുരന്തഭൂമിയാക്കിയ ഓർമ്മയാണ് പുറ്റിങ്ങൽ…
കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് അപകടമായിരുന്നു പത്ത് വർഷം മുമ്പ് കൊല്ലം പരവൂർ പുറ്റിങ്ങലിൽ സംഭവിച്ചത്. അതിൻെറ ഓർമ്മകൾ എത്രത്തോളം ഭയാനകമായിരുന്നുവെന്ന് വിശദീകരിക്കുകയാണ് PESO മുൻ ജോയൻ്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ. അതിദാരുണമായിരുന്നു അവിടെ കണ്ട കാഴ്ചകൾ. ജില്ലാ ഭരണകൂടവും പോലീസും അനുമതി നൽകാതിരുന്നിട്ടും നിയമം ലംഘിച്ച് കൊണ്ടായിരുന്നു അവ
പുതിയ തൊഴിൽ വിപണിയിലെ ഇന്ത്യൻ തൊഴിലാളിയോട് ലേബർ കോഡ് പറയുന്നത്…
മാറിക്കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയിൽ തൊഴിലുടമകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാൽ അനൗപചാരികവും ദുർബലവുമായ ഒരു തൊഴിൽ വിപണിയിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുതിയ ലേബർ കോഡുകളുടെ സമീപനം എന്താണ്?- ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ഡോ. അനീഷ് കെ.എ, മാധവ് മേനോൻ എന്നിവർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
വെടിക്കെട്ടിന്റെ ശബ്ദത്തിന് പിന്നിൽ മരണത്തിന്റെ നിശ്ശബ്ദത
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വെടിക്കെട്ടാചാരങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാവുമ്പോൾ, അതിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കുകയാണ് PESO മുൻ ജോയൻ്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ. അവിചാരിതമോ യാദൃച്ഛികതയോ അല്ല വെടിക്കെട്ടപകടങ്ങൾ. മറിച്ച് മനുഷ്യനിർമിതമാണ് ഓരോ ദുരന്തവും. വെടിമരുന്നിനോടുള്ള അഭിനിവേശത്തിനും നിയമങ്ങൾ പാലിക്കാൻ തയ്യാറാവാത്ത രാഷ്ട്രീയ ഉദ്
കനത്ത ചൂട് അപകടകാരിയാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ഡോ. ജയകൃഷ്ണൻ ടി.
കഠിനമായ ദാഹം, നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിൽ ഇരുട്ട് കയറുക, തലകറക്കം, ഒരു മണിക്കൂറിലധികം നീളുന്ന പേശിവലിയൽ, വേദന എന്നിവയാണ് ചൂട് കൂടുന്നതുമൂലമുള്ള അപകട സൂചനകൾ- കനത്ത ചൂടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയാം.
തൊഴിലാളികളുടെ ചൂടുജീവിതം
ആഗോളതാപനില വ്യവസായവൽക്കരണത്തിന് മുൻപുള്ള ശരാശരിയേക്കാൾ 1.5°C എന്ന പരിധി എപ്പോഴേ മറികടന്നുകഴിഞ്ഞു എന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആഗോള താപനിലയുടെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ടുള്ള ഈയൊരു കാലഘട്ടത്തിലൂടെ നാം കടന്നുപോകുന്നതുകൊണ്ടുതന്നെ, കാലാവസ്ഥാ വ്യതിയാനം എന്നത് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ മാത്രം ചർച്ചാവിഷയമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഷൈൻ കെ. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ്
തലയിലെവിടെയാണ് ഭാഷയിരിക്കുന്നത്?
ഭാഷയും മനുഷ്യ മസ്തിഷ്കവും തമ്മിലെ ശാസ്ത്രീയത വിശദീകരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി വിഭാഗം ക്ലിനിക്കൽ അസോസിയേറ്റ് അസിസ്റ്റൻ്റ് പ്രൊഫസർ ആൽബി ഏലിയാസ്. ഭാഷാപരിണാമം, എ. ഐ ടൂൾസ് ഭാഷയിൽ ഇടപെടുന്നത് എങ്ങനെയാണ്? വായിക്കുന്നതിൻ്റെ പ്രാധാന്യം എന്താണ്? ഡിമൻഷ്യയെ ചെറുക്കാൻ വായന എങ്ങനെ സഹായിക്കും? രണ്ട് ഭാഷകൾ പഠിക്കുമ്പോൾ എന്താണ് സംഭവിക്കുക? തുടങ്ങി ഭാഷ രൂപപ്പെട്ടത് മുതൽ ചാറ്റ്ജിപിടി വരെയു
പാമ്പുകൾ : മനുഷ്യർ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതും
പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുഞ്ഞുങ്ങളുടേതുൾപ്പെടെ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ചുറ്റുപാടുമുള്ള പാമ്പുകളെക്കുറിച്ചും അവയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും നമ്മുടെ പരിസരത്തെക്കുറിച്ചും മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. ഒപ്പം പാമ്പുകടിയേറ്റാൽ എന്തൊക്കെ ചെയ്യണമെന്നും. ഈ വിഷയത്തിലെ ശാസ്ത്രീയ അറിവുകൾ പങ്കുവെക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റും വനം വകുപ്പി
വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും നിരോധിക്കാൻ ധൈര്യമുണ്ടോ സർക്കാരിന്?
14 പേരുടെ മരണത്തിനിടയാക്കിയ തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടപകടം, ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ അരങ്ങേറുന്ന ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങളുടെ തുടർച്ചയാണ്. സമാന ദുരന്തമാണ്, ആനയെഴുന്നള്ളിപ്പിലൂടെയും സംഭവിക്കുന്നത്. രാഷ്ട്രീയഭേദമേന്യ എല്ലാ പാർട്ടികളും ഭരണസംവിധാനങ്ങളും കൂട്ടുമുന്നണിയാകുകയാണ്, ഈ ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ. സാധാരണ മനുഷ്യരെയും തൊഴിലാളികളെയും ഉപകരണങ്ങളാക്കി നടത്തുന്ന ഈ നിയമലംഘനങ
കേട്ടിട്ടില്ലാത്ത സച്ചിൻ കഥകൾ
ഇന്ത്യൻ കായികരംഗത്തെ എക്കാലത്തെയും മികച്ച താരമായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ജന്മദിനമാണിന്ന്... ഇംഗ്ലണ്ടിലെ സൺഡേ ടൈംസിന് വേണ്ടിയും ഈ എസ് പി എന്നിനു വേണ്ടിയും നിരവധിതവണ സച്ചിനെ ഇന്റർവ്യൂ ചെയ്ത പ്രശസ്ത സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ സച്ചിൻ അനുഭവങ്ങൾ പങ്കുവെക്കുന്നു . - ഇന്ന് സച്ചിന് ടെണ്ടുല്ക്കറുടെ 52ാം ജന്മദിനം
സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന എഴുത്തുകാരുടെ അസ്വാതന്ത്ര്യങ്ങൾ
വായനയിലെ കാൽപ്പനികവൽക്കരണത്തെ തോൽപ്പിക്കാനാവില്ല. അത് എന്നുമുണ്ടാവും. അങ്ങനെ ചെയ്യുന്ന പ്രസാധകരോട് തർക്കത്തിൽ ഏർപ്പെടാനുള്ള നട്ടെല്ല് കാണിക്കുവാൻ എഴുത്തുകാർ തയ്യാറാവണം. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ പല എഴുത്തുകാർക്കും അതില്ല എന്നതാണ് സത്യം- ഉണ്ണി ആർ.
തുടരുമോ, ബംഗാളിന്റെ മമത?
മമത ബാനർജിയ്ക്ക് നാലാമതൊരു ഊഴം ബംഗാൾ ജനത നൽകുമോ? ബി.ജെ.പിയുടെ ബംഗാൾ അജണ്ടയുടെ പ്രത്യാഘാതമെന്ത്? ഇടതുപക്ഷം അവകാശപ്പെടുന്ന വിസ്മയം സ്വപ്നമായി അവശേഷിക്കുമോ?- ‘ടെലഗ്രാഫ്’ എഡിറ്ററായിരുന്ന ആർ. രാജഗോപാൽ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
എസക്കിയേലിന്റെ നെറുകയിൽ മാർപാപ്പ ഉമ്മ വെച്ചു, എന്നന്നേക്കും എനിക്കുതന്ന സാന്ത്വനമായി…
2019 ഫെബ്രുവരി അഞ്ചിന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽവെച്ച് ഫ്രാൻസിസ് മാർപാപ്പ, മൾട്ടിപ്പിൾ ബ്രെയിൻ ഡിസോർഡറുള്ള മകൻ എസക്കിയേലിനെ ഉമ്മ വെക്കുകയും കൈകളിലെടുത്ത് ശുശ്രൂഷിക്കുകയും ചെയ്ത മറക്കാനാകാത്ത അനുഭവം പങ്കുവയ്ക്കുന്നു പ്രവാസിയായ ജിഗിന റോഷൻ ഗോമസ്. ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഓർമ ദിനം .
ഷൊർണൂർ റോട്ടിലെ അരിസ്റ്റോട്ടിൽ ബാലനും രാഗിണിയുടെ ഈവാ ബ്യൂട്ടി പാർലറും
കേരളത്തിലെ മറ്റേതൊരു തൊഴിൽമേഖലയിലുമെന്നപോലെ സലൂണുകളിലും ഇതര സംസ്ഥാനക്കാർ രംഗം കീഴടക്കിയിട്ടുണ്ട്. ബംഗാൾ, ഒറീസ്സ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നു മാത്രമല്ല, ഹിമാചൽ പ്രദേശ്, ഭൂട്ടാൻ, നേപ്പാൾ, തുടങ്ങിയ ഇടങ്ങളിൽനിന്നും യുവതികളും യുവാക്കളും ബ്യൂട്ടിപാർലറുകളിലും ഹെയർ കട്ടിങ്ങ് സലൂണുകളിലും ജോലി നോക്കുന്നു. കേശാലങ്കാരത്തിന്റെ മാറുന്ന സൗന്ദര്യശാസ്ത്രവും സാമൂഹ്യശാസ്ത്രവും കൗതുകകരം കൂടിയാണ്, കെ.സ
കേരളത്തിന്റെ 'ആരോഗ്യ'ത്തെ സംരക്ഷിക്കേണ്ടത് നമ്മളാണ്
ഹൃദ്രോഗ വിദഗ്ധനായ ഡോ. കെ.പി. ബാലകൃഷ്ണനുമായുള്ള ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every Beats Counts’-ൻ്റെ ആദ്യ ഭാഗം. ഈ ഭാഗത്തിൽ കേരളത്തിൻ്റെ ആരോഗ്യ രംഗവും ആരോഗ്യ പ്രവർത്തകരും പൊതുവിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളും ഇടത്തരം സ്വകാര്യ ആശുപത്രികളും നിലനിൽക്കേണ്ടത് എത്രത്തോളം പ്രധാനമാണ് എന്ന് ഡോ. ബാലകൃഷ്ണൻ വിശദീകരിക്കുന്നു.
മെമ്മറിഫുൾ
ഉറക്കത്തിലും ഒപ്പം കൂട്ടുന്ന നമ്മുടെ മൊബൈൽ ഫോണുകളിൽ എത്ര ആപ്പുകൾ ഉറങ്ങുന്നുണ്ട് എന്നറിയാമോ? എണ്ണിനോക്കൂ, എങ്ങനെ വന്നാലും നൂറ് ആപ്പുകളെ നിങ്ങൾ, നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുന്നുണ്ടാകും. ഓർക്കണം, പത്തോ, ഇരുപതോ, അൻപതോ അല്ല, നിശ്ചയമായും ഇൻബിൽറ്റ് ആപ്പുകളുടേയും ഇൻസ്റ്റാൾഡ് ആപ്പുകളുടേയും എണ്ണം നൂറിനരികിലോ നൂറ് കവിഞ്ഞിട്ടോ ഉണ്ടാകും.
വേറിട്ടു കേൾക്കാനാകാത്ത ശബ്ദങ്ങളുടെ കാലത്ത് ഗായത്രിയുടെ വേറിട്ട പാട്ടുകാലങ്ങൾ
തന്റെ സംഗീതയാത്രയുടെ പല കാലങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഗായിക ഗായത്രി. മലയാള സംഗീതത്തിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ, ഗായകരുടെ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടും അവർ തുറന്നുപറയുന്നു. സംസ്ഥാന സർക്കാർ അവാർഡ് ജൂറിയിൽ അംഗമായിരുന്ന സമയത്തെ അനുഭവങ്ങളും, വേടന് അവാർഡ് നൽകിയതിനെച്ചൊല്ലി ഉയർന്ന വിമർശനങ്ങളെക്കുറിച്ചുള്ള പ്രതികരണവും പങ്കു വയ്ക്കുന്നു .
എന്തു വെളിച്ചമാണ്, വെള്ളിയാഴ്ചകൾക്ക്…
സിനിമയോളം മനോഹരമായ ഒരു കണ്ടുപിടിത്തമുണ്ടോ? സിനിമയോളം നമ്മെ മോഹിപ്പിച്ച മറ്റെന്തെങ്കിലുമുണ്ടോ? സിനിമാശാലകളല്ലാതെ നമ്മൾ നമ്മളെ മറക്കുന്ന ഒരിടമുണ്ടോ? തിരകളിൽ, താരങ്ങളിൽ ഉയിരും ഉലകവും കൊടുത്തവരെ, ഇത് നിങ്ങൾക്കുള്ളത്.
ജാതിറാം സ്റ്റാഫ് റൂം
അതിക്രൂരമായ ജാതി വിവേചനത്തിന്റെ ഇരയായ കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ നിതിൻ രാജ് എന്ന ദലിത് വിദ്യാർത്ഥിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ജാതികേരളത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. വികസനമെന്നാൽ കെട്ടിടങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്നവരോട്, അതിനുള്ളിൽ നടക്കുന്നത് ജാതി വിവേചനവും അവഹേളനവുമാണെന്ന് വിളിച്ചുപറയുകയാണ് നിതിൻ രാജുമാർ. EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
അംബേദ്കറുടെ സാമ്പത്തിക ദർശനങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല?
അംബേദ്കറുടെ മൗലിക നിലപാടുകൾ ഏതെങ്കിലും അക്കാദമിക- വൈജ്ഞാനിക കള്ളികളിൽ മാത്രം ഒതുക്കി വിശകലനം ചെയ്യുന്നത് അപക്വമാണ്
Sad Songs ചെയ്യാനാണിഷ്ടം, Action സിനിമകൾ കാണാനും
സംഗീതജ്ഞൻ ജെറി അമൽ ദേവുമായുള്ള അഭിമുഖത്തിൻ്റെ മൂന്നാമത്തെയും അവസാനത്തേയും ഭാഗം. ആക്ഷൻ സിനിമകൾ കാണാനും ദുഃഖഭരിതമായ പാട്ടുകൾ ഉണ്ടാക്കാനും സീരിയസായ സംഗീതം കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരാൾ. സംഗീതം പോലെ സുതാര്യനായ ഒരാൾ. മുഹമ്മദ് റഫിയെ പാട്ടു പഠിപ്പിച്ചതിനെക്കുറിച്ചും യേശുദാസ് തനിക്കുവേണ്ടി പാടിയ ആദ്യ പാട്ടിനെ കുറിച്ചും മുല്ലനേഴി മാഷിനെയും കെ. ജയകുമാറിനേയും കുറിച്ചും ഈ ഭാഗത്തിൽ സംസാരിക്കുന്നുണ്ട്.
ചൂടൻകേരളം
ചൂട് സാമൂഹിക അനീതി കൂടിയാവുന്നതിൻ്റെ രാഷ്ട്രീയമെന്താണ്? കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ചൂട് കൂടുന്നതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്? ചൂട് അസഹനീയമായി മാറുന്നത് എന്തുകൊണ്ടായിരിക്കാം? കാലാവസ്ഥാ ശാസ്ത്രജ്ഞനും കുസാറ്റിലെ അധ്യാപകനുമായ പ്രൊഫ. എസ്. അഭിലാഷുമായി മനില സി. മോഹൻ സംസാരിക്കുന്നു.
താലീസും പാലൈസും
കൊതിച്ചതും രുചിച്ചതുമെല്ലാം കേവലം ചേരുവകളുടെ ചേർച്ച നോക്കി ഗുണിച്ചും ഹരിച്ചും ക്യാപ്സൂൾ വിഡിയോകൾ മാത്രമായി മാറുന്ന കാലത്ത്, നമ്മുടെ പഴയകാല മെനു എന്തെല്ലാമായിരുന്നു, അക്കാല രുചികൾക്ക് നമ്മൾ നൽകിയ റേറ്റിംഗ് എത്രയായിരുന്നു. ഒരു കാലത്തും ഉപയോഗിക്കാത്ത ഒരു ക്രോക്കറി സെറ്റു പോലെ നമ്മുടെ ഷെൽഫിലിരിക്കുന്ന രുചിയോർമകളെ പൊടിതട്ടിയെടുത്താലോ.ഓർമോപനിഷത്ത് പല കാല- പല രുചികളിലൂടെ.
കാലം, എംബാപ്പെയുടെ കാൽവേഗത്തിൽ
പഴുത്ത ബബ്ലിമൂസ് വാട്ടിയെടുത്തതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കാൽപ്പന്ത്. കളിക്കളം വീടകം തന്നെ. വാതിലുകളായിരുന്നു ആദ്യം ഉന്നംവച്ച ഗോൾപോസ്റ്റുകൾ. ഉടഞ്ഞ പാത്രങ്ങളുടേതാകാം ആദ്യമുയർന്ന ആരവം. ഫൈനൽ വിസിൽ അമ്മ വിളിക്കും
ചൂടിൽ രോഗങ്ങൾ മാരകമായേക്കാം, എന്തു ചെയ്യണം?
വേനല് കടുക്കുന്നതോടെ ജനജന്യ രോഗങ്ങളും വരികയായി. മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങള് പലപ്പോഴും മാരകമായേക്കാം. വേനലിനെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് പറയുന്നു, കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എ.എസ്.
ആരോഗ്യം രാഷ്ട്രീയമാണ്
ഡോക്ടർമാർക്ക് സ്വന്തം ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റുന്നതിന് കഴിയാത്ത തരത്തിൽ രാഷ്ട്രീയ - സാമ്പത്തിക -ഉദ്യോഗസ്ഥ വ്യവസ്ഥ അയവില്ലാത്ത ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. സർക്കാർ തലത്തിൽ ബ്യൂറോക്രസിയുടെ തടസ്സങ്ങളെ മറികടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുമുണ്ട്. അനാവശ്യ നിയന്ത്രണങ്ങളില്ലാതെ വ്യക്തികൾക്കും സ്ഥാപന മേധാവികൾക്കും തീരുമാനമെടുക്കാൻ കഴിയണം. ഡോ. എ. കെ ജയശ്രീ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്ക
‘എന്തുകൊണ്ട് ഞങ്ങൾക്ക് ഇടതുപക്ഷവുമായി സംസാരിക്കാനാകുന്നില്ല?’
നവ സാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള എല്ലാതരം സംവാദങ്ങളെയും കൊട്ടിയടച്ചുകളഞ്ഞ പത്തു വർഷമായിരുന്നു ഇടതുപക്ഷ സർക്കാറിന്റേതെന്ന വിമർശനമുന്നയിക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ളവരെ മാത്രം വിളിച്ച്, ചോദ്യം ചോദിക്കരുത് എന്ന ഉറപ്പിൽ മാത്രം നടന്ന ഏകപക്ഷീയ വിനിമയങ്ങളായിരുന്നു നടന്നതെല്ലാം. ആദിവാസികളുടെ ഭൂസമരം അടക്കമുള്ള പ്രക്ഷോഭങ്ങളെ വംശീയമായി തന്നെ അടിച്ചമർത്തിയ സർക്കാറിന് നേതൃത്വം നൽകിയ യു.ഡി.എഫിനോട് എന്തുകൊണ്ട് ര
ഭരണവിരുദ്ധ വികാരമുണ്ട്, ദലിത്- ആദിവാസി വിഭാഗങ്ങളിൽ
വികസനത്തിന്റെ പേരിൽ തുടർഭരണമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്ന എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് വികസനത്തിന് അനിവാര്യമായ സാമൂഹിക നീതിയ്ക്ക് എന്തു സംഭവിച്ചു എന്ന പരിശോധനയാണ് ഈ സംഭാഷണം. ഭൂപരിഷ്കരണം മുതൽ കേരളം തുടർന്നുപോരുന്ന ദലിത്- ഗോത്ര സമൂഹങ്ങളുടെ എക്സ്ക്ലൂഷൻ എങ്ങനെയാണ് വിവിധ മേഖലകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ രൂക്ഷമായതതെന്നും വിശദമാക്കുന്നു.
വേണ്ടത് രണ്ടാം ഭൂപരിഷ്കരണം, ആചാരവിരുദ്ധ കേരളം
വരുന്ന അഞ്ചു വർഷം കേരളത്തിന്റെ ഭരണം കയ്യാളുന്ന സർക്കാരിന് അഭിസംബോധന ചെയ്യേണ്ട ഗുരുതരമായ ചില വിഷയങ്ങളെക്കുറിച്ച് രാധാകൃഷ്ണൻ എം.ജി.
സൗദിക്കും യുഎഇക്കും ഇസ്രായേലിനും പുതിയ ലക്ഷ്യം; ഇറാനെ തീർക്കുക
ഇപ്പോൾ, ഇസ്രായേലിനും സൗദി അറേബ്യക്കും യുഎഇയ്ക്കും ലക്ഷ്യം ഒന്നായി മാറിയിരിക്കുന്നു. ഇറാനെ നിശ്ശേഷം തകർക്കുക. എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ ഈ മൂന്നു രാജ്യങ്ങളും ചേർന്ന ഒരു കൂട്ടുകെട്ട് എന്തുകൊണ്ടാണ് സാധ്യമാവുന്നത്? അമേരിക്കകത്താവട്ടെ, ജനലക്ഷങ്ങൾ പങ്കെടുക്കുന്ന യുദ്ധവിരുദ്ധ റാലികൾ നടക്കുമ്പോഴും പ്രതിപക്ഷമായ ഡെമോക്രറ്റിക് പാർട്ടിയുടെ പ്രതിഷേധ സാന്നിധ്യം എങ്ങും ദൃശ്യമല്ല.യുദ്ധത്തിൻ്റെ ഭവിഷ്യത്തുക്കൾ യൂറ
ഓ...... പൂവട്ടക തട്ടിച്ചിന്നി....
ജെറി അമൽദേവിൻ്റെ സിനിമാപ്പാട്ടുകൾ എല്ലാവർക്കും മനസ്സിലാവുന്നതും പാടാൻ പറ്റുന്നതുമാണ്. കേൾക്കുന്നവർക്കുകൂടി അവകാശമുള്ള പാട്ടുകൾ. മിഴിയോരവും മഞ്ഞണിക്കൊമ്പിലും ധന്യേ നീയെൻ്റെയും ദേവദുന്ദുഭിയും തുടങ്ങി എത്രയോ പാട്ടുകൾ. പാട്ടുകൾ, സംഗീതം എങ്ങനെയാണ് നമ്മുടെ ഉള്ളിൽ ഓർമയായും കാലമായും വികരമായും നിലനിൽക്കുകയെന്ന് പറയാതെ പറയുന്നു ജെറി അമൽദേവ്, സംഭാഷണത്തിൻ്റെ ഈ രണ്ടാം ഭാഗത്തിൽ.
പുതിയ തൊഴിൽ വിപണിയിലെ ഇന്ത്യൻ തൊഴിലാളിയോട് ലേബർ കോഡ് പറയുന്നത്…
മാറിക്കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയിൽ തൊഴിലുടമകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാൽ അനൗപചാരികവും ദുർബലവുമായ ഒരു തൊഴിൽ വിപണിയിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുതിയ ലേബർ കോഡുകളുടെ സമീപനം എന്താണ്? ഇന്ന്അന്താരാഷ്ട്ര തൊഴിലാളി ദിനം. ഡോ. അനീഷ് കെ.എ, മാധവ് മേനോൻ എന്നിവർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
'Celebration of Pain’ മാത്രമല്ല ഗസൽ
ദീന ദയാലോ എന്ന ഗാനത്തിലൂടെ പിന്നണിഗാന രംഗത്തെത്തിയ ഗായത്രി സിനിമക്കപ്പുറം ഹിന്ദുസ്ഥാനി സംഗീതത്തിലും ഗസലിലും മികവു തെളിയിച്ച ഗായികയാണ്. ‘എന്തെ നീ കണ്ണാ’ എന്ന ഗാനത്തിന് 2003-ലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗായത്രി അശോകൻ തന്റെ സംഗീത യാത്രയെ കുറിച്ചു സംസാരിക്കുന്നു.
ആത്മകഥയിലെയും അടിയന്തരാവസ്ഥയിലെയും കമല
യാഥാസ്ഥിതികത്വത്തിന്റെ, സദാചാരവാദികളുടെ, മദ്ധ്യവർഗ്ഗമാന്യതയുടെ, ഭരണകൂടത്തിന്റെ, മതമൗലികവാദികളുടെ കടന്നുകയറ്റങ്ങൾക്കും ഭീഷണികൾക്കും കമലയുടെ ജീവിതം നിരന്തരം വിധേയമായിക്കൊണ്ടിരുന്നുവെന്നത് കമലയുടെ ജീവിതദർശനത്തെയും സർഗാത്മകതയുടെ മാനങ്ങളെയും റിബലിനെയും കൂടി വെളിപ്പെടുത്തുന്നതാണ്.വി. വിജയകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം. ഇന്ന് മാധവികുട്ടിയുടെ 92-ാം ജന്മദിനവാർഷികം
ഉറപ്പാണ്, വോട്ട് ഷിഫ്റ്റ്
ഭരണവിരുദ്ധവികാരം, ജാതി- മത പ്രീണനം, അധികാരക്കൊതി, കൂറുമാറ്റങ്ങൾ, പലതരം ഡീലുകൾ- നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിക്കാനിരിക്കുന്ന വോട്ട് ഷിഫ്റ്റിനുള്ള കാരണങ്ങൾ വിശകലനം ചെയ്യുന്നു, ജെ. പ്രഭാഷ്.
LAXMAN SIVARAMAKRISHNAN: നിറം പറഞ്ഞു കളിയാക്കി, എന്റെ ക്രിക്കറ്റ് ജീവിതം തകർന്നു
1982 - 83 സീസണിലെ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനം. ആ ടൂറിനിടയിലാണ് ഇന്ത്യൻ ടീമിലെ പയ്യനായ ശിവരാമകൃഷ്ണൻ്റെ ജന്മദിനം. കേക്ക് മുറിക്കുന്നതിനു മുമ്പ് ഒരു ടീമംഗം പറഞ്ഞു. “നീ കറുത്ത കേക്ക് വാങ്ങിയതു നന്നായി, നിൻ്റെ നിറം തന്നെയുള്ള കേക്ക്.” ഇതൊരു ഒറ്റപ്പെട്ട അവഹേളനമായിരുന്നില്ല. ഇന്ത്യയ്ക്കു വേണ്ടി കളിച്ചപ്പോൾ പലപ്പോഴും നേരിടേണ്ടി വന്ന Abuses-നെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ലക
ചുംബനങ്ങളുടെ, വിപ്ലവത്തിന്റെ, സാഹിത്യത്തിന്റെ IRELAND
പ്ലങ്കറ്റും ഗ്രേയ്സും പ്രണയികളായിരുന്നു. അതിലേറെ അയർലണ്ടിൻ്റെ വിമോചനത്തിനായുള്ള വിപ്ലവസേനയുടെ അംഗങ്ങളും. വിവാഹം നിശ്ചയിച്ചു കഴിഞ്ഞാണ് ഈസ്റ്റർ അപ്പ്റൈസിങ് ഉണ്ടാവുന്നത്. നിരവധി വിപ്ലവകാരികൾക്കൊപ്പം പ്ലങ്കറ്റും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഗ്രേയ്സിൻ്റെ പ്ലങ്കററിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ബ്രിട്ടീഷ് പട്ടാളം നടത്തിക്കൊടുത്തു. ഒരു മോതിരക്കൈമാറ്റം. അല്പസമയം കഴിഞ്ഞ് പ്ലങ്കറ്റിനെ വെടിവെച്ചു കൊന്നു.ഇങ
ഇത്തവണത്തെ ഇലക്ഷൻ ഡീൽ
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സാധ്യതകളും പ്രധാന വോട്ടിങ് ട്രെന്റുകളും സമഗ്രമായി പരിശോധിക്കുന്നു. ബി.ജെ.പി ഫാക്ടർ, മലബാർ മേഖലയിലെ മണ്ഡലങ്ങളിലെ രാഷ്ട്രീയ പ്രവണതകൾ, ജാതി- മത- സാമുദായിക വിലപേശലുകൾ, മുന്നണികളും മുഖ്യശത്രുക്കളും, സി.പി.എം വിട്ട നേതാക്കളും അവരെ മുൻനിർത്തിയുള്ള യു.ഡി.എഫിന്റെ ‘സ്വതന്ത്ര’ പരീക്ഷണങ്ങളും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു: ദാമോദർ പ്രസാദ്, എം.പി. പ്രശാന്ത്, പ്രമോ
‘ഞണ്ടു കറി കഴിച്ച് മരണം’, വാർത്തയ്ക്കുപിന്നിലെ വാസ്തവം എന്താണ്?
ഒരു സാധാരണഭക്ഷണം പോലും ചിലർക്ക് അതീവഅപകടകരമാകാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു നിമിഷം മുൻപ് എല്ലാം സാധാരണമായിരുന്ന ഒരാളുടെ ആരോഗ്യസ്ഥിതി ഒരു ചെറിയ കഷ്ണം ഭക്ഷണം കൊണ്ടുതന്നെ പെട്ടെന്ന് ഗുരുതരമാവുന്ന സംഭവങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ‘ഞണ്ടു കറി കഴിച്ച് യുവാവ് മരിച്ചു’, ‘പൊറോട്ട കഴിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം’ അങ്ങനെ പലതരം വാർത്തകൾ. ഭക്ഷണഅലർജി എന്നത് ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ഒരു പ്രത്യേക
സി.കെ. ജാനുവും സണ്ണി കപിക്കാടും പുറന്തള്ളപ്പെടുന്ന തെരഞ്ഞെടുപ്പ്
“കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിൽ പലതിലും പിന്നാക്ക സമുദായങ്ങളുടെ വോട്ടുകൾ ചിതറിക്കിടക്കുന്നുണ്ട്. അതൊരു നിർണായകവോട്ട് ബാങ്കായി മാറാത്തതിൻ്റെ കാരണം, ദലിത്-ആദിവാസി രാഷ്ട്രീയത്തെ ഒരു മുന്നണി സംവിധാനത്തിലേക്ക് രൂപപ്പെടുത്താൻ ഇക്കാലമത്രയുമായിട്ടും ആ മേഖലയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ്,” ഇ.കെ. ദിനേശൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
CARABAO CUP FINAL ARSENAL Vs CITY; ഗാർഡിയോളയുടെ അതിഭയങ്കര വിജയം
കളി തുടങ്ങും മുമ്പേ പണ്ഡിറ്റുകൾ ഒന്നടങ്കം പറഞ്ഞു: ഈ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി അണ്ടർഡോഗ്സ് ആണ്. ആഴ്സണൽ അജയ്യർ. കളി തുടങ്ങി 15 മിനിറ്റോളം ഈ വിശകലനങ്ങൾ ശരിവെക്കുന്നതായിരുന്നു അവരുടെ പ്രകടനം. ഡൊണറൂമയ്ക്ക് പകരമിറങ്ങിയ ജെയിംസ് ട്രാഫോർഡിൻ്റെ മൂന്ന് ഉജ്വല സേവുകളിലൂടെ രക്ഷപ്പെട്ട സിറ്റി പക്ഷേ, ഗാർഡിയോളയെന്ന മഹാമാനേജരുടെ സ്ട്രാറ്റജിയിലൂടെ ആഴ്സണലിനെ വെറും കാഴ്ചക്കാരാക്കുന്നതാണ് പിന്നീട് നാം കണ്ടത്. ആഴ്സണലിൻ്
Recommended

10 minutos con Jesús

10th Floor Podcasts

10 to Life

1128 MINISTRY

11 O'Clock Comics Podcast

123 GO! Food

1-2-3 Learn Spanish with Me!

128 Civics Questions for U.S. Citizenship Test

12 Hour Sound Machines for Sleep (no loops or fades)

#12minconvos

12 Minute Meditation

12 Rules for Life: An Antidote to Chaos by Jordan B. Peterson, Book Summary, Podcast, English